നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഭരണഘടനയെ വിമര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഗവർണറെ ഉപയോഗിച്ചുകൊണ്ടാണ് എന്നത് പതിവായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേവലം ഗവർണറുടെ അനാവശ്യമായ ഇടപെടലിനെതിരായ സമരമല്ല മറിച്ച് കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധംകൂടിയാണ് രാജ്‌ഭവനുമുമ്പിൽ ഉയർന്നത് - എം വി ഗോവിന്ദന്‍ പറഞ്ഞു.
ബുധനാഴ്ച്ചയാണ് സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതനുസരിച്ച് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ. കേരളത്തിലെ 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന്
ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്.
ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ മന്ത്രി സഭയില്‍ ബില്ല് അവതരിപ്പിക്കും. ഇതിനുമുന്‍പായി പ്രതിപക്ഷത്തിന്‍റെ പിന്തുണയും തേടും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ.